തറാവീഹ് എത്ര റക് അത്ത് ?

   റമദാനിലെ പ്രത്യേക നിസ്കാരം ആയ തറാവീഹ്  ഇതുപത് റകത്ത് ആകുന്നു.മക്കയിലും മദീനയിലും ഇരുപതു തന്നെയാണ് നിസ്കരിച്ചു വരുന്നത്. നബി(സ്വ)തറാവീഹ് എത്ര റക്അതാണ് നിസ്കരിച്ചിരുന്നതെന്ന് സ്വഹാബിമാരുടെ പ്രവര്‍ത്തനത്തില്‍ നിന്നു നസ്സിലാക്കാം. അവര്‍ ഇരുപത് നിസ്കരിച്ചതായി തെളി ഞ്ഞാല്‍ അതു തന്നെയാണ് തറാവീഹിന്റെ എണ്ണം. അതുതന്നെയായിരിക്കുമല്ലോ നബി (സ്വ) യും നിസ്കരിച്ചിരിക്കുക. കാരണം നബി(സ്വ)യില്‍ നിന്ന് മതം പഠിച്ചവരാണ് സ്വഹാബത്. പ്രവാചകര്‍ (സ്വ) ചെയ്യാത്തതും ഇസ്ലാമിക വിരുദ്ധവുമായ ഒന്നും അവര്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല. ഇമാം സുബ്കി (റ) എഴുതി: അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഇബ്നുതൈമിയ്യഃ പറയുന്നു: “തറാവീഹില്‍ ജമാഅത് അനാചാരമല്ല, സുന്നതാകുന്നു. നബി(സ്വ)ജമാഅതായാണ് തറാവീഹ് നിസ്കാരം നിര്‍വഹിച്ചത്” (ഇഖ്തിളാഉസ്വിറാത്വുല്‍ മുസ്തഖീം പേ. 254).
തറാവീഹ് നിസ്കാരം തന്നെയില്ലെന്നു വാദിക്കുന്നവര്‍ക്ക് മറുപടിയാണ് ഇബ്നു തൈ മിയ്യഃ യുടെ ഈ വരികള്‍. ഇമാം റാഫിഈ (റ) എഴുതുന്നു: “തറാവീഹ് നിസ്കാരം ഇരുപത് റക്അതാകുന്നു. പത്തു സലാമോടു കൂടെയാണതു നിര്‍വഹിക്കേണ്ടത്. 
 അബൂഹനീഫഃ (റ), അഹ്മദ് (റ) എന്നിവരും ഈ അഭിപ്രായക്കാ രാണ്. ഒരു ഹദീസ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചയം, നബി (സ്വ) ജനങ്ങളെയും കൂട്ടി ഇരുപത് റക്അത് നിസ്കരിച്ചു” (ശര്‍ഹുല്‍ കബീര്‍ 4/264).
ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നിശ്ചയം നബി (സ്വ) റമളാനില്‍ ഇരുപത് റക്അതും വിത്റും നിസ്കരിച്ചിരുന്നു” (തല്‍ഖീസ്വല്‍ ഹബീര്‍, 4/264).
“ഉമര്‍ (റ) ഒരു ഇമാമിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരം സംഘടിപ്പിച്ചപ്പോഴും ഇരുപത് റക്അതായിരുന്നു നിസ്കരിച്ചിരുന്നത്”. ഇബ്നുഖുദാമഃ (റ) പറയുന്നു:
“ഈ വിഷയത്തില്‍ നമുക്കുള്ള തെളിവ് ഉമര്‍(റ)ഉബയ്യുബ്നു കഅ്ബ്(റ)വിന്റെ നേതൃ ത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇരുപത് റക്അതായിരുന്നു നിസ്കരിച്ചത് എന്ന താണ്” (അബൂദാവൂദ്, അല്‍മുഗ്നി, 1/834).
ഇബ്നു അബീശൈബഃ(റ)തന്റെ മുസ്വന്നഫില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: “യഹ്യബ്നു സഈദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍ (റ) ഒരു പുരുഷനോട് ജനങ്ങളെ കൂട്ടി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു” മുസ്വന്നഫ് 2/285).
സ്വഹാബതും അവരെ അനുഗമിച്ച താബിഉകളും ഇരുപത് റക്അതായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നത്. ഇക്കാര്യം ഇബ്നുതൈമിയ്യഃ തന്നെ വ്യക്തമാക്കുന്നു.
“അബ്ദുറഹ്മാനുസ്സലമി (റ) വില്‍ നിന്ന് നിവേദനം: അലി (റ) റമളാനില്‍ ഖാരിഉകളെ വിളിച്ചു. അവരില്‍ നിന്ന് ഒരാളോട് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു. അലി (റ) ആയിരുന്നു വിത്റ് നിസ്കാരതിന് നേതൃത്വം നല്‍കിയിരുന്നത്” (മിന്‍ഹാജുസ്സുന്നതിന്നബവിയ്യഃ 4/224).
സ്വഹാബത് ഉള്‍പ്പെടെയുള്ള ലോകമുസ്ലിംകള്‍ തറാവീഹ് ഇരുപത് റക്അതാണെന്ന വിഷയത്തില്‍ ഏകോപിച്ചിരിക്കുന്നു. “ഞങ്ങള്‍ അപ്രകാരം ചെയ്തിരുന്നു.” ‘അവര്‍ അപ്രകാരം ചെയ്തിരുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ സ്വഹാബതിന്റെ ഇജ്മാഇനെ യാണ് വ്യക്തമാക്കുന്നത്. ധാരാളം ഹദീസുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ കാണാം.
ഇമാം ബൈഹഖി സാഇബ് (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ (സ്വഹാബത്) ഉമര്‍ (റ) ന്റെ കാലത്ത് ഇരുപത് റക്അതും വിത്റും നിസ്കരി ക്കുന്നവരായിരുന്നു.” ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു. സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു:
“സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ കാലത്ത് റമളാന്‍ മാസത്തില്‍ ഇരുപത് റക്അത് നിസ് കരിച്ചിരുന്നു. ഉസ്മാന്‍(റ)ന്റെയും അലി(റ)ന്റെയും കാലത്തും അവര്‍ ഇരുപതായിരുന്നു നിസ്കരിച്ചിരുന്നത്” (സുനനുല്‍ ബൈഹഖി 4/61).
തറാവീഹ് ഇരുപതാണെന്ന് പ്രസ്താവിക്കുന്ന ധാരാളം ഹദീസുകള്‍ നിവേദനം ചെയ്യ പ്പെട്ടിട്ടുണ്ട്. വിശദപഠനത്തിന് മുസ്വന്നഫ് ഇബ്നു അബീശൈബഃ എന്ന ഗ്രന്ഥം നോക്കുക.
കടപ്പാട്: 
Abdu Rahiman Manayangattil 

Comments

Popular posts from this blog

എന്റെ ഹോം ഷോപ്പി. Bappu thangal Maliyakkal

പ്രതിരോധത്തിന്ന് Kavach prash.

SPIRUNILA GOLD വിറ്റാമിനുകളും അവശ്യ പോഷകങ്ങളുടെ ഘടനയും.