മാപ്പാക്കണം...റസൂലെ,
മാപ്പാക്കണം...റസൂലെ, അങ്ങയുടെ കാലത്തും അങ്ങയെ ദ്രോഹിച്ച ശത്രുക്കള്‍..!! കുടല്‍മാലയും ചവറും പൂമേനി ഏറ്റു വാങ്ങിയപ്പോഴും തിരുവദനം പുഞ്ചിരി തൂകി മുന്നോട്ട് നീങ്ങി.. ആക്ഷേപങ്ങളും പരിഹാസങ്ങളും മാത്രമായപ്പോള്‍ രാത്രിയോളം കാലില്‍ നീര് വരുവോളം സര്‍വ്വതും നാഥനില്‍ അര്‍പ്പിച്ച് കരഞ്ഞ മുത്ത് നബി..(സ്വ).. അന്ധമായ സമൂഹത്തിലാണ് ഞങ്ങള്‍.... അയല്‍വാസി അമുസ്ലിമാണെങ്കില്‍ പോലും കരുണ കാണിക്കണമെന്ന് സ്നേഹ നിലാവ്.. താങ്ങാനാവില്ല..നബിയെ...... ഇന്ന് പച്ചക്കുബ്ബയെ നോക്കുമ്പോള്‍ കണ്ണു നീര്‍ പൊടിയുകയാണ്. നബിയെ..അങ്ങ് കരയരുതെ..!!...അങ്ങ് വിഷമിക്കരുതെ.. ഞങ്ങളെയാണ് .. ഞങ്ങളുടെ ചെയ്തികളാണ് ദുഷിച്ച എഴുത്തായത്.. മരണം മാത്രമേ..തടസ്സം... ആ...പാദംചുംബിക്കണം മതിവരുവോളം.. സാധുക്കളായ ഞങ്ങളെ ഞങ്ങളുടെ മുത്തിന്റെ കൂടെ ചേര്‍ക്കണമേ... യാ..അല്ലാഹ്.. ആമീീന്‍.യാ റബ്ബൽ ആലമീൻ